Links

രാജീവ് ഗാന്ധി സ്മാരകം; ശ്രീപെരമ്പത്തൂർ

ചെന്നൈ-ബെംഗളൂരു ദേശീയ പാതയില്‍ ശ്രീപെരുമ്പത്തൂരില്‍ 12 എക്കറില്‍ വ്യാപിച്ചു കിടക്കുന്ന രാജീവ് സ്മാരകം. ചിത്രം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക. 1991- ല്‍ ലോക്സഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി രാജീവ്ഗാന്ധി ചെന്നൈയില്‍ എത്തുമ്പോള്‍ ഒരു ദേശീയ നേതാവിന്റെ അന്ത്യമാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. വിശാഖപട്ടണത്തെ പ്രചാരണത്തിന് ശേഷം രാത്രിയോടെ ചെന്നൈയില്‍ എത്തുന്നു. രാത്രി ചെന്നൈയില്‍ എത്തി ശ്രീപെരുമ്പത്തൂരിലേക്കുള്ള യാത്ര. ശ്രീ പെരുമ്പത്തൂരിനിടയ്ക്ക് കത്തിപ്പാറയിലെ പ്രചാരണ യോഗത്തില്‍ പ്രസംഗം. ശ്രീ പെരുമ്പത്തൂരിലെത്തുമ്പോള്‍ രാത്രി പത്ത് മണി.കാറില്‍ നിന്നിറങ്ങി തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിക്കാനായി സ്റ്റേജിലേക്ക് നടന്നു നീങ്ങുന്നു. സ്റ്റേജിലേക്ക് എത്തുന്നതിന് മുമ്പേ പലരും പൂക്കളും ബൊക്കെകളും നല്‍കി സ്വീകരിക്കുന്നു. ഇതിനിടയില്‍ തനുവും രാജീവ്ഗാന്ധിയുടെ സമീപത്തേക്ക് നടന്നുനീങ്ങുന്നു. ബൊക്കെ നല്‍കി കാല്‍ തൊട്ടു വന്ദിക്കുന്നതിനിടയില്‍ അരയ്ക്ക് കെട്ടിവച്ച ആര്‍.ഡി.എക്‌സ് പൊട്ടിത്തെറിച്ചുണ്ടായ വന്‍ സ്‌ഫോടനത്തില്‍ രാജീവ് ഗാന്ധിയും 14 സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെടുന്നു. ഒരു ദേശീയ നേതാവിന്റെ അന്ത്യവാര്‍ത്ത കേട്ട് രാജ്യം നിശ്ചലമായി. ഒരു ദുരന്തത്തിന് സാക്ഷ്യംവഹിച്ച ശ്രീ പെരുമ്പത്തൂര്‍ ദേശീയ ഭൂപടത്തില്‍ കറുത്ത പൊട്ടായി മാറി. രാജീവ് ഗാന്ധി രക്തംവീണ ശ്രീ പെരുമ്പത്തൂരില്‍ അദേഹത്തിന്റെ സ്മാരകം ഉയര്‍ത്തിയിട്ടുണ്ട്. ചെന്നൈ-ബെംഗളൂരു ദേശീയ പാതയില്‍ ശ്രീപെരുമ്പത്തൂരില്‍ 12 എക്കറില്‍ വ്യാപിച്ചു കിടക്കുന്ന രാജീവ് സ്മാരകം 2003 ഒക്ടോബറില്‍ മുന്‍ രാഷ്ട്ര പതി ഡോ: എ.പി.ജെ.അബ്ദുള്‍കലാമാണ് രാജ്യത്തിന് സമര്‍പ്പിച്ചത്. ഒരു സ്‌ക്വയറില്‍ പിങ്ക് ഗ്രാനൈറ്റിലാണ് രാജീവിന്റെ പ്രതിമ ഉയര്‍ത്തിയിരിക്കുന്നത്. രാജീവ് കൊല്ലപ്പെട്ട സ്ഥലത്ത് ഏഴ് ഗ്രാനൈറ്റ് പില്ലറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. ധര്‍മം, ന്യായം, സത്യം, ത്യാഗം, സമൃദ്ധി,വിജ്ഞാന്‍,ശാന്തി എന്നിവ സങ്കല്പങ്ങളാക്കിയാണ് പില്ലറുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഏഴ് പ്രശസ്ത നദികളായ ഗംഗ, യമുന, സിന്ധ്, നര്‍മദ, കാവേരി,ബ്രഹ്മപുത്ര,ഗോദാവരി എന്നിവയും പില്ലറിലൂടെ പ്രതിനിധാനം ചെയ്യുന്നു.

No comments: